ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം ഒന്നരലക്ഷം കടക്കും; രമ്യയെ അഭിനന്ദിക്കുന്നുവെന്ന് പി.കെ ബിജു

single-img
23 May 2019

ജനങ്ങള്‍ നല്‍കിയ വിജയമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ 112896 വോട്ടിനാണ് രമ്യ ലീഡ് ചെയ്യുന്നത്.

അതേസമയം, പരാജയത്തിന്റെ കാരണം ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പി.കെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പി.കെ ബിജു പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ലീഡ് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കടന്നു

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ തന്നെ ഭൂരിപക്ഷം മറികടന്നു. 2014ല്‍ 1,71,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് 1,71,965 വോട്ടുകളുടെ ലീഡാണുള്ളത്.

രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക്. 2,00,216 ആണ് ഇപ്പോഴത്തെ രാഹുലിന്റെ ലീഡ്. 2014ല്‍ ഇ. അഹ്മദിന് ലഭിച്ച 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമാണ് സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. വയനാട്ടില്‍ ഇതുവരെ 46 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്.

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം. 1984ലെ തെരഞ്ഞെടുപ്പില്‍ പി.ജെ കുര്യന്‍ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ മറികടന്നു.

അതിനിടെ, വയനാട്ടില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമാകുമെന്ന സ്ഥിതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി. 39,116 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നേടിയത്.

രാഹുല്‍ തരംഗമാണ് വയനാട് മണ്ഡലത്തില്‍ ദൃശ്യമായത്. സംസ്ഥാനത്തെ ഏറ്റവുമധികം ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ രാഹുല്‍ മുന്നിട്ടു നില്‍ക്കുകയാണ്. 32,7590 വോട്ടുകളാണ് രാഹുല്‍ ഗാന്ധി നേടിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.പി സുനീറിന് 125421 വോട്ടുകളാണ് സുനീര്‍ നേടിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ അധ്യക്ഷനെ തന്നെ വയനാട്ടില്‍ നിര്‍ത്തിയത്.

വയനാട്ടില്‍ എന്‍.ഡി.എയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു തുഷാര്‍ അവകാശപ്പെട്ടത്. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. നിലവില്‍ 25000 രൂപയാണ് കെട്ടിവെക്കേണ്ടത്.