പുരാവസ്തുഗവേഷകർ തങ്ങൾക്ക് ലഭിച്ച ഒരു ബുദ്ധപ്രതിമയെ സ്കാൻ ചെയ്തു; കണ്ടെത്തിയത് പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ച ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടം

single-img
22 May 2019

സ്വയം സമാധിയാവുക എന്നത് ചൈനയിലെ ബുദ്ധ സന്യാസിമാർക്കിടയിൽ നിലനിന്നിരുന്ന ധ്യാന മുറകളുടെ ഉന്നതമായ ഒരു ചര്യയായിരുന്നു.എല്ലാവര്‍ക്കും ഇത് സാധ്യമായിരുന്നുമില്ല. അടുത്തകാലത്തു ചൈനയിലെ പുരാവസ്തുഗവേഷകർ തങ്ങൾക്കു കിട്ടിയ ഒരു ബുദ്ധപ്രതിമയെ സ്കാൻ ചെയ്തു പരിശോധിക്കാൻ തീരുമാനിക്കുകയുണ്ടായി. സ്കാൻ ചെയ്ത ശേഷം റിസൾട്ടുകൾ വന്നപ്പോൾ അതിനുള്ളിൽ അവർ കണ്ടെത്തിയത് പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ്.

ലഭ്യമായ പുരാവസ്തുരേഖകൾ പ്രകാരം അത് സാങ്ങ് എന്നുപേരായ ഒരു ബുദ്ധ സന്യാസിയുടേതാണ്. ക്രിസ്തുവിനു മുൻപ് 1100 ADയിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു ധ്യാന വിദ്യാലയത്തിന്റെ കുലപതിയായിരുന്നു എന്നാണ് രേഖകൾ പറയുന്നത്. ഇത് വായിക്കുന്നവർ വിചാരിക്കുന്നത്ര എളുപ്പമല്ല ഈ സമാധിയാകൽ പ്രക്രിയ.

സമാധിയാകാൻ തീരുമാനിച്ച വ്യക്തി ആദ്യത്ത ആയിരം നാൾ പാചകം ചെയ്ത ആഹാരങ്ങൾ ഉപേക്ഷിച്ച് വെറും ഫലങ്ങളും, കശുവണ്ടി, ബദാം തുടങ്ങിയ നട്ട്സും മറ്റും ആഹരിച്ച് ശരീരത്തിലെ ഫാറ്റ് പൂർണ്ണമായും ഒഴിവാക്കുന്നു. അടുത്ത ആയിരം ദിവസം വേരുകളും മരത്തൊലിയും മാത്രമടങ്ങുന്ന ഭക്ഷണക്രമമാണ്.
അതിന് ശേഷം ‘ഉറുഷി’ മരത്തിന്റെ ഇലച്ചാറു പിഴിഞ്ഞ് വിഷച്ചായയുണ്ടാക്കി കുടിക്കുന്നു. ഈ പാനീയം ശക്തമായ ഛർദ്ദിലിനും , നിർജ്ജലീകരണത്തിനും കാരണമാവും. എന്നാൽ ഇത് മരണശേഷം ശരീരം പെട്ടെന്ന് വിഘടിച്ചു പോവാതിരിക്കാനും സഹായിക്കും.

ആറു വർഷക്കാലം ഈ അവസ്ഥയിൽ കഴിയുന്ന സന്യാസിയെ ഒടുവിൽ ഒരു ചെറിയ കല്ലറയിൽ അടക്കം ചെയ്യും. ശ്വാസമെടുക്കാൻ ഒരു ചെറിയ ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടാവും കല്ലറയിൽ. അതോടൊപ്പം കല്ലറയുടെ ഉള്ളിൽ കയ്യിൽ ഒരു മണിയും ഉണ്ടാവും. കല്ലറയ്ക്കുള്ളിൽ പത്മാസനത്തിലിരുന്ന് ആ ഭിക്ഷു, തന്റെ മരണം വരെ, മണിമുഴക്കി ധ്യാനം തുടരും. മണിയടിക്കുന്ന ശബ്ദം കേൾക്കാതെയായാൽ ഭിക്ഷു മരണത്തെ പുൽകി എന്ന് ഊഹിക്കണം. മരണം ഉറപ്പിച്ചാൽ പുറത്തുള്ളവർ ആ കല്ലറയെ സീൽ ചെയ്ത് ‘മമ്മിഫിക്കേഷൻ’ പരിപാടികളുമായി മുന്നോട്ടുനീങ്ങും.

ഇപ്പോൾ സ്കാൻ ചെയ്ത ഈ ബുദ്ധപ്രതിമ ഒരുപതു വർഷങ്ങൾക്കു മുമ്പ് ചൈനയിൽ നിന്നും ഒരു ഡച്ച് പുരാവസ്തു ഭ്രാന്തൻ മോഷ്ടിച്ച് കടത്തിയതായിരുന്നു. ചൈനയിലുള്ള യാങ്ങ് ചുൻ പ്രവിശ്യയിലെ മുതിർന്ന പൗരന്മാരുടെ സംഘം തങ്ങളുടെ പൂര്വികന്റെ ഭൗതികാവശിഷ്ടങ്ങളടങ്ങിയ ഈ ബുദ്ധപ്രതിമ തിരിച്ചു കിട്ടാനായി അന്ന് മുതൽ പരിശ്രമിക്കുകയാണ്.

നാല് വർഷങ്ങൾക്ക് മുൻപ് ഈ പ്രതിമയിയ്ക്കുള്ളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോൾ പുരാതനമായ ചൈനീസ് അക്ഷരങ്ങൾ അടങ്ങിയ അഴുകിയ വസ്തുക്കളാണ് കിട്ടിയത്. വീണ്ടും നടത്തിയ സ്കാനിങ്ങിലാണ് പത്മാസനത്തിൽ ഇരിക്കുന്ന ബുദ്ധഭിക്ഷുവിന്റെ രൂപം തെളിഞ്ഞു വന്നത്. നിലവിൽ ഈ ഭിക്ഷുവിന്റെ ഭൗതികാവശിഷ്ടങ്ങൾക്കുമേൽ റേഡിയോ കാർബൺ ഡേറ്റിങ്ങ് അടക്കമുള്ള സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി പുരാവസ്തു ഗവേഷകരും, ടെക്സ്റ്റൈൽ അനലിസ്റ്റുകളും ഒക്കെ ചേർന്ന് അമേഴ്‌സ്‌ഫോർട്ടിലെ മിയാന്ദാർ മേഡിക്കാൻ സെന്ററിൽ വിശദമായ പഠനങ്ങൾ പുരോഗമിക്കുകയാണ്.