ബംഗാളില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടില്ല; മത്സരം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് എക്സിറ്റ് പോളുകള്‍

single-img
19 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ ഇക്കുറി ഇടതുപക്ഷത്തിന് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്ന് എക്സിറ്റ് പോളുകള്‍. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 30ല്‍ താഴെ സീറ്റുകളേ കിട്ടൂ എന്നാണ് സർവേ ഫലങ്ങൾ പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന് 24 സീറ്റും ബിജെപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് 2 സീറ്റുമാണ് എബിപി പ്രവചിക്കുന്നത്. ഇക്കൂട്ടത്തിൽ ഇടതുപക്ഷത്തിന് സീറ്റില്ല. അതേസമയം എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെ വിശ്വസിക്കുന്നില്ല എന്ന മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബംഗാളില്‍ ഇക്കുറി ബിജെപി 23 സീറ്റ് വരെ നേടാമെന്ന് ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നു.

19 മുതല്‍ 23 വരെ സീറ്റാണ് ബിജെപിക്ക് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. തൃണമൂല്‍ 19 മുതല്‍ 22 സീറ്റ് വരെ നേടാമെന്നും കോണ്‍ഗ്രസ് പരമാവധി ഒരു സീറ്റ് നേടിയേക്കാമെന്നും ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും ഈ എക്‌സിറ്റ് പോള്‍ പറയുന്നു. അതേസമയം എക്‌സിറ്റ് പോളുകളെ വെറും ഗോസിപ്പ് ആണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.