പതിനഞ്ച് വയസുകാരിയായ അമ്മ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷപെടുത്തിയത് അപകടത്തില്‍ ഒരു കാല്‌ നഷ്ടപ്പെട്ട നായ

single-img
18 May 2019

വടക്കന്‍ തായ്ലാന്‍ഡിലെ താരമാണ് പിങ് പോങ് എന്ന ഒരു കാല്‌ നഷ്ടപ്പെട്ട നായ. ചാം ഫൂവാംഗ് ജില്ലയിലെ ബാന്‍ നോങ്ഗാം ഗ്രാമത്തിലെ പതിനഞ്ചുകാരിയായ അമ്മ ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയതാണ് പിങ് പോങിനെ താരമാക്കിയത്. നായയുടെ ഉടമസ്ഥന്‍ സംഭവത്തെകുറിച്ച് പറയുന്നതിങ്ങനെയാണ്.

‘ഒരു ദിവസം പിങ് പോങ് കുറെനേരം ഒരേ സ്ഥലത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടിരുന്നു. മൂക്ക് വിടര്‍ത്തി എന്തിന്റെയോ മണം പിടിക്കുന്നതുപോലെയും തോന്നിയിരുന്നു. തുടര്‍ന്ന് പിങ് പോങിന്റെ തുടര്‍ച്ചയായുള്ള കുര കേട്ടാണ് ചെന്ന് നോക്കിയത്. അപ്പോഴേക്കും കുഴിയില്‍ നിന്നും പിങ് പോങ് കുട്ടിയുടെ കാല് മണ്ണിന് മുകളില്‍ കാണുന്നതരത്തില്‍ മണ്ണ് നീക്കംചെയ്തിരുന്നു.

കുട്ടിയുടെ പതിനഞ്ച് വയസുകാരിയായ അമ്മയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ പേരില്‍ വീട്ടുകാര്‍ അവളെ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ പിതാവ് തന്നെ ശിക്ഷിക്കുമോ എന്ന് ഭയന്നിട്ടാണ് താന്‍ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്.