ഡോക്ടറാകാൻ കൊതിച്ചു; ബാങ്കിൻ്റെ ജപ്തി ഭീഷണി അകാലത്തിൽ ജീവനെടുത്തു

single-img
15 May 2019

ഇന്നലെ ആത്മഹത്യ ചെയ്ത മാരായമുട്ടം സ്വദേശി വൈഷ്ണവി ആകണമെന്ന ആഗ്രഹത്തോടെ മുന്നമറിയിരുന്ന വ്യക്തി. എംബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായ വെെഷ്ണവി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായിരുന്നു.  ഡോക്ടറാകാൻ ആദ്യം കൈവിട്ട നീറ്റ് പരീക്ഷയെ വീണ്ടും നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്ന മിടുക്കികൂടിയായിരുന്നു വെെഷ്ണവി.

വെെഷ്ണവി പാലാ ബ്രില്യൻസിലും പിന്നാലെ തിരുവനന്തപുരത്തെ എൻട്രൻസ് കോച്ചിംഗ് സെന്ററിലും പഠിച്ചാണ് നീറ്റ് എഴുതിയത്. ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കാൻ വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്ന് അച്ഛനോടൊപ്പം പോയി അന്വേഷിച്ച് കാത്തിരിക്കവേയാണ് കാനറാ ബാങ്കിന്റെ ജപ്‌തി ഭീഷണി ഇടിത്തീയായി എത്തിയത്.

ഏക മകളായ വൈഷ്ണവിയുടെ പഠനത്തിനായി ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നപ്പോഴാണ് ഭവനവായ്പ തിരിച്ചടയ്ക്കുന്നതിന്‌ മുടക്കം വന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതാണ് തിരിച്ചടവിന് മുടക്കം ഉണ്ടായതിന് കാരണമെന്ന് പിതാവ് ചന്ദ്രൻ പറഞ്ഞു. വീടും സ്ഥലവും വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചന്ദ്രൻ. പക്ഷേ,​ വീട് വില്ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കൂടുതൽ അവധി ചോദിച്ചിരുന്നു. എന്നാൽ  ബാങ്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

ഭീഷണിയെ അതീജീവിച്ച്‌ ഡോക്ടറാകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ പ്രതീക്ഷകൾ മാത്രമല്ല, ഒരു കുടുംബത്തെകൂടിയാണ് ‌ബാങ്ക് അധികൃതർ തകർത്തിരിക്കുന്നത്. വിദ്യാധിരാജ സ്‌കൂളിൽ പത്താം ക്‌ളാസ് വരെ പഠനം നടത്തിയ വൈഷ്ണവി, നെയ്യാറ്റിൻകര കോൺവെന്റ് സ്‌കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളേജിൽ എം.ബി.എ രണ്ടാം വർഷം പഠിക്കുകയായിരുന്നു.