ദുബായിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ഇന്ത്യക്കാരി മരിച്ചു
ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ദുബായ് ആരോഗ്യ അതോറിറ്റിയുടെ (ഡി.എച്ച്.എ) അന്വേഷണം. മേയ് ഒമ്പതിനാണ് 42കാരിയായ ബെറ്റി റിത ഫെർണാണ്ടസ് ശസ്ത്രക്രിയക്കിടെ മരിച്ചത്. തുടർന്ന് ഭർത്താവ് ഡി.എച്ച്.എക്ക് പരാതി നൽകുകയായിരുന്നു.
ജന്മനാ ഇടുപ്പിനു സ്ഥാനഭ്രംശമുണ്ടായിരുന്ന ബെറ്റിയെ അല്‍ ബര്‍ഷയിലെ അല്‍ സഹ്‌റ ഹോസ്പിറ്റലിലാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. കൗമാര പ്രായക്കാരായ രണ്ടു മക്കളുള്ള ബെറ്റി ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ആരോഗ്യ നില വളഷാകുകയുമായിരുന്നെന്ന് കുടുംബം പറയുന്നു.
ഇതിനിടെ മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി ആശുപത്രി അധികൃതര്‍ തങ്ങളുടെ അനുമതി തേടി. രക്തസ്രാവം കുറക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ഐസിയുവിലേക്കു മാറ്റുമെന്നും കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും ഓപറേഷന്‍ തിയറ്ററില്‍ വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.