ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും പണം പിടിച്ചെടുത്തു; മുന്‍ ഐ.പി.എസ് ഓഫീസറായ സ്ഥാനാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

single-img
10 May 2019

പശ്ചിമബംഗാളിലെ ഘട്ടല്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിന്റെ കാറില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി 11 മണിയ്ക്ക് ഭാരതി ഘോഷ് സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ മംഗള്‍ ഭാര്‍ മേഖലയില്‍ പൊലീസ് തടയുകയായിരുന്നു.

ഘട്ടലില്‍ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭാരതിയുടെ വാഹനത്തില്‍ നിന്നും പണം പിടിച്ചെടുക്കുന്നത്. ‘1,13,815 രൂപ ഷോഘിന്റെ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തു. ഘോഷ് പണം കൊണ്ടുപോകുന്നുവെന്ന സന്ദേശം ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. വാഹനത്തില്‍ മറ്റുചില ആളുകള്‍ കൂടിയുണ്ടായിരുന്നു. എന്തിനാണ് പണംകൊണ്ടുനടന്നതെന്ന് വിശദീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.’ പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഘോഷിനെ കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചോദ്യം ചെയ്യലിനുശേഷം ഘോഷിനെ സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ചത്. മുന്‍ ഐ.പി.എസ് ഓഫീസര്‍ കൂടിയാണ് ഭാരതി ഘോഷ്.