ഭീമൻ കൂണുകളിൽ നിന്ന് ക്യാൻസറിന് ചികിത്സിക്കാനുള്ള മരുന്ന്; മദ്രാസ് സർവകലാശാല പ്രൊഫസർക്ക് പേറ്റന്റ് ലഭിച്ചു

single-img
7 May 2019

തമിഴ്നാട്ടില്‍ കാടുകളിൽ വളരുന്ന ഭീമൻ കൂണുകളിൽ നിന്ന് ചില പ്രത്യേകതരത്തിലുള്ള ക്യാൻസറുകൾ ചികിത്സിക്കാമെന്ന് മദ്രാസ് സർവകലാശാല പ്രൊഫസറുടെ കണ്ടെത്തൽ. കഴിഞ്ഞ 30 വർഷമായി ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിവരുന്ന റിട്ട. പ്രൊഫസർ വെങ്കടേശൻ കവിയരശൻ കണ്ടെത്തിയ മരുന്നിന് ഇപ്പോൾ പേറ്റന്റ് ലഭിച്ചിരിക്കുകയാണ്. ഗവേഷക വിദ്യാർത്ഥിയായ ജെ മഞ്ജുനാഥനും അദ്ദേഹത്തിനൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്നു.

മരുന്ന് കണ്ടുപിടിച്ച ശേഷം 2012ലാണ് ഇരുവരും പേറ്റന്റിനായി അപേക്ഷിച്ചത്. ഈ മാർച്ച് 11ന് പേറ്റന്റ് ലഭിച്ചു. ഗവേഷണത്തിനായി കന്യാകുമാരി ജില്ലയിലെ ജവാദ് മല, കൊല്ലി മല എന്നിവിടങ്ങളിൽ നിന്നാണ് വെള്ള കൂണുകൾ ശേഖരിച്ചത്. എട്ടിലധികം വിവിധ ഇനത്തിലുള്ള കൂണുകൾ അവിടെയുണ്ട്. അവ ഓരോന്നും ഓരോ വിദ്യാർഥിക്കായി ചുമതലപ്പെടുത്തി.

വിവിധ ഇനങ്ങളിലുള്ള ഈ കൂണുകളെ തിരിച്ചറിഞ്ഞശേഷം മദ്രാസ് യൂ‌ണിവേഴ്സിറ്റിയിലെ ലാബിൽ കൃഷി ചെയ്തു’- കവിയരശൻ പറയുന്നു. 2008ലാണ് ഗവേഷണ പ്രവർത്തനം ആരംഭിച്ചത്. എന്നാല്‍, ഗവേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്’- അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനും വനത്തിനുള്ളിൽ പ്രവേശിക്കുന്നതിനും ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു. കൂണുകളെ വളരെ എളുപ്പം കണ്ടെത്തുകയും എളുപ്പമായിരുന്നില്ല. വനത്തില്‍ നിന്ന് അവ ശേഖരിച്ച് കൃഷി ചെയ്തു. കൃഷിയിലൂടെ 1.5 കിലോ വരെയുള്ള കൂണുകൾ ഉൽപാദിപ്പിച്ചു. ഇവ രോഗം ബാധിച്ച വിവിധ കോശങ്ങളിൽ പരീക്ഷിച്ചുനോക്കിയപ്പോൾ ക്യാൻസർ പ്രതിരോധ ഘടകങ്ങൾ ഇവയിൽ ഉണ്ടെന്ന് ബോധ്യമായി.

മനുഷ്യരിലെ സ്തനാർബുദം, വൻകുടലിലെ ക്യാൻസർ എന്നിവക്ക് കൂടുതൽ നല്ലഫലം ലഭിക്കുന്നതായും കണ്ടെത്തി. ക്യാന്‍സറിനു ചികിത്സിക്കുന്നതിനായി ഇവ ഉപയോഗിക്കുന്നതിന് ഇനിയും ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ട്. മൂന്ന് വര്‍ഷ കാലയളവില്‍17 ഗവേഷകവിദ്യാർഥികളാണ് അദ്ദേഹത്തിന് കീഴിൽ വർക്ക് ചെയ്തത്. ഇവരില്‍ ഏഴുപേരും കൂണുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഗവേഷണം ചെയ്തത്.