പാലാ നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ മത്സരിക്കും
പാലാ നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പനെ നിർദ്ദേശിക്കാൻ എൻസിപി തീരുമാനിച്ചു. കെ.എം. മാണിയുടെ മരണത്തോടഴയാണ് പാലാ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് സംജാതമായത്.
മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി ഇതേവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച ചേർന്ന എൻസിപി നേതൃയോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ഇടുതുമുന്നണിയിൽ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതാക്കൾ അറിയിച്ചു.
എൻസിപിയുടെ മണ്ഡലമായ പാലായിൽ കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മാണി സി. കാപ്പനാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. 2006-ൽ 7759, 2011-ൽ 5259, 2016-ൽ 4703 എന്നിങ്ങനെയായിരുന്നു കെ.എം. മാണിയുടെ ഭൂരിപക്ഷം.