ഭീകരവാദികളെ നേടിടാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സേവനം ആവശ്യമില്ല; ശ്രീലങ്കയുടെ സൈന്യം പ്രാപ്തിയുള്ളവരെന്ന് മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ
കൊളംബോ: ശ്രീലങ്കയ്ക്ക് ഭീകരവാദികളെ നേരിടാന്‍ ഇന്ത്യയുടെ കമാന്‍ഡോകള്‍ വേണ്ടെന്നും ഭീകരവാദികളെ ശ്രീലങ്ക തന്നെ നേരിടുമെന്നും ലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ. സഹായ വാഗ്ദാനത്തിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘വിദേശത്തുനിന്നുള്ള പട്ടാളക്കാരുടെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ തന്നെ സൈന്യം പ്രാപ്തിയുള്ളവരാണ്. അതിനു വേണ്ടി ഞങ്ങൾ അവര്‍ക്ക് അധികാരവും സ്വാതന്ത്ര്യവും കൊടുത്താല്‍ മാത്രം മതി.’- അദ്ദേഹം പറഞ്ഞു.
കൊളംബോയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ശ്രീലങ്ക ആവശ്യപ്പെട്ടാല്‍ എന്‍എസ്ജി കമാന്‍ഡോകളെ അയക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് രാജപക്‌സെയുടെ പ്രതികരണം. അതേസമയം, ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമാണ് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു.
രണ്ടു കൂട്ടരും രാഷ്ട്രീയം കളിക്കുന്നതിന്റെ തിരക്കിലായപ്പോള്‍ വില കൊടുക്കേണ്ടിവന്നത് രാജ്യസുരക്ഷയാണ്. ശ്രീലങ്കയിൽ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാൽ ചിലര്‍ക്ക് ആശങ്ക വോട്ടിലും വോട്ട് ബാങ്കുകളിലും മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.