സുരേഷ്ഗോപിയെ തോൽപ്പിച്ചാൽ മെക്കയിൽ പോകുന്നതിന് പകരമാകും: ചിലർ അങ്ങനെ പ്രചരിപ്പിച്ചതായി സുരേഷ് ഗോപിയുടെ മകൻ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ സുരേഷ് ഗോപിയെ തോൽപ്പിക്കുവാൻ ഒരു ലോബി ശ്രമിച്ചുവെന്ന പ്പെടുത്തൽ അമ്മായി അദ്ദേഹത്തിൻറെ മകൻ ഗോകുൽ സുരേഷ്. സുരേഷ്ഗോപിക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമ ന്യൂസിനോടു പറഞ്ഞു. .
വലിയ രീതിയിലുള്ള പ്രചരണങ്ങൾ ആണ് സുരേഷ് ഗോപിയ്ക്കെതിരെ നടന്നത്. വര്‍ഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാല്‍ ഉണ്ടാകുകയെന്നും അവർ പറഞ്ഞു. മറ്റു മതത്തിലുള്ളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞത് പരത്തുകയായിരുന്നുവെന്നും ഗോകുൽ സുരേഷ് ആരോപിച്ചു.
അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യ പ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ടെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി. സുരേഷ് ഗോപിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയപ്പോഴുള്ള അനുഭവങ്ങള്‍ വിശദീകരിക്കവേയാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അച്ഛന് പോകാന്‍ സാധിക്കാത്ത ഇടത്ത് ഞാനും അമ്മയും കൂടി പോയിരുന്നു. അതില്‍ നിന്നൊക്കെ ഏറെ വേദിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു’ എന്നാണ് ഗോകുലിന്റെ ആരോപണം.
സുരേഷ് ഗോപിയെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ വ്യാജ പ്രൊഫൈലുകളാണ് ബിജുമേനോനെതിരെ രംഗത്തുവന്നതെന്നും ഗോകുൽ പറഞ്ഞു.