തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ വെറും കൈയ്യാൽ തിരിച്ചാക്രമിച്ച് ഒരു ‘അമ്മ’; വിജയം പോരാളിയായ ഈ അമ്മയ്ക്ക്

single-img
22 April 2019

ഉറക്കത്തിലായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കീഴടക്കി ഒരമ്മ. മഹാരാഷ്ട്രയില്‍ പൂനെ നഗരത്തിൽ നിന്നും നിന്ന് 90 കിലോമീറ്റര്‍ മാറി ജുന്നാറികരിമ്പിന്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ദിലീപ് – ദീപാലി ദമ്പതികളുടെ 18 മാസം മാത്രം പ്രായമായ മകന്‍ ധന്യനേഷ്‌വറിനെയാണ് പുലി ആക്രമിച്ചത്.

എല്ലാ കുടുംബങ്ങളെയും പോലെ കഴിഞ്ഞ ദിവസസും വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു ദീപാലിയും കുഞ്ഞും. ഈ സമയംപുലിയെത്തിയത് അറിഞ്ഞില്ല. ഒരു മുരളല്‍ കേട്ടാണ് വീട്ടമ്മ ഉറക്കമുണര്‍ന്നത്. ആ കുറഞ്ഞ സമയത്തിൽ പുലി കുഞ്ഞിന്റെ തലയില്‍ കടിച്ചിരുന്നു. പിന്നെ ആ ‘അമ്മ ഒന്നും നോക്കിയില്ല, ഉടന്‍തന്നെ കൈ കൊണ്ടുതന്നെ പുലിയെ അടിക്കാന്‍ തുടങ്ങി.

അമ്മ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ, പുലി കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മയെ ആക്രമിച്ചു. പക്ഷെ ദീപാലി ബഹളം വെച്ചതോടെ പുലി ഓടിക്കളഞ്ഞു. ബഹളം കേട്ട് ഉണർന്ന ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 2 മണിയോടുകൂടി വനംവകുപ്പ് അധികൃതര്‍ സംഭവ സ്ഥലത്തെത്തി.

ആരും വീടിന് പുറത്ത് കിടന്നുറങ്ങരുതെന്നും, വന്യമൃഗങ്ങളുടെ ആക്രമണ സൂചനകള്‍ ലഭിക്കുന്നതിനായി വളര്‍ത്തു മൃഗങ്ങളെ വീടിന്റെ പരിസരത്തുതന്നെ നിര്‍ത്തണമെന്നും കാലങ്ങളായി ഗ്രാമീണര്‍ക്ക് നിര്‍ദ്ദേശം നല്‍കിവരുന്നതാണെന്ന് ഫോറസ്റ്റ് ഓഫീസര്‍ വിശാല്‍ അഥഗലെ പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ കഴുത്തിലും കണ്ണിലും പുലിയുടെ പല്ലിന്റെ പാടുകളേറ്റ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജുന്നാര്‍ താലൂക്കില്‍ മാത്രം ഈ വര്‍ഷം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ കുഞ്ഞാണിത്. കഴിഞ്ഞ ജനുവരിയില്‍ ഇവിടെ 5 മാസം പ്രായമുള്ളൊരു കുഞ്ഞ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പുഷ്പ്പാവതി എന്ന നദിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് ഒരുപാട് കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട്.