സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം; ശ്രീലങ്കയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
22 April 2019

ശ്രീലങ്ക: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ലോകത്തെ ഞെട്ടിച്ച സ്ഫോടനം നടന്ന പള്ളിക്ക് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ പിന്നെയും പൊട്ടിത്തെറി.

അന്താരാഷ്‌ട്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സാണ് സ്ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക ബോംബ് സ്ക്വാഡെത്തി വാഹനത്തിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ ദിവസം സ്ഫോടനം ഉണ്ടായ സ്ഥലത്തുനിന്നും കൊച്ചിച്ചിക്കാടെ എന്ന പള്ളിയിൽ സ്ഫോടക വസ്തുക്കൾ എത്തിച്ച വാഹനമാണ് ബോംബ് സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഡ്രൈവറെ പിടികൂടിയിട്ടുണ്ട്. ഇയാൾ ഉൾപ്പെടെ സ്ഫോടന പരമ്പരകളിൽ ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് നടന്ന പൊട്ടിത്തെറിയിൽ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്‍റിനെ ഫോണിൽ വിളിക്കുകയും എന്ത് സഹായവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശ്രീലങ്കയ്ക്ക് ഉണ്ടാകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്.