ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമർശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ഇടതുമുന്നണി കൺവീനർ എ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. വിജയരാഘവന് നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യതന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിലയിരുത്തി.
വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ ജനപ്രാതിനിധ്യ നിയമം 123(4) ന്റെ ലംഘനമാണിതെന്നും ഇനിയും ഇതുപോലുള്ള പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകി. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്ത സാഹചര്യത്തില്‍ ഇടതുമുന്നണി കൺവീനറുടെ മോശം പരാമർശത്തിനെതിരെ ആലത്തൂർ കോടതിയിൽ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു.
അതേപോലെ സംസ്ഥാന വനിതാ കമ്മീഷനെതിരെ കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതിയാണെന്ന ആരോപണവുമായി രമ്യ ഹരിദാസ് ആരോപണമുന്നയിച്ചിരുന്നു. വനിതാ കമ്മീഷന് സുധാകരനെതിരെ മാധ്യമങ്ങളില്‍ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും എന്നാല്‍, എ വിജയരാഘവനെതിരെ പരാതി നൽകിയിട്ട് പോലും അനക്കമില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്.