പകുതി വിവിപാറ്റുകള്‍ എണ്ണിയേതീരൂ:പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയിലേക്ക്

single-img
14 April 2019

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുന്‍പ് ഓരോ മണ്‌ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇക്കാര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രബാബു നായിഡു, അഭിഷേക് സിഗ്‍വി, ചന്ദ്രബാബു നായിഡു, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജ്രിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകള്‍ മാത്രം എണ്ണണമെന്ന സുപ്രീം കോടതി ഉത്തരവില്‍ തങ്ങള്‍ക്ക് തൃപ്‌തിയില്ല. ഫലപ്രഖ്യാപനം വൈകുമെനന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച്‌ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ആന്ധ്രയില്‍ പ്രതികാരബുദ്ധിയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍ നടത്തി. 900 കോടി ചിലവിട്ട് വിവി പാറ്റ് മെഷിനുകള്‍ സ്ഥാപിച്ചത് എന്തിനായിരുന്നുവെന്നും പ്രതിപക്ഷം ചോദിച്ചു.