മോദിയെ നേരിൽ കണ്ടപ്പോൾ ശ്രീധരൻ പിള്ള വീണ്ടും ‘വാക്കുമാറ്റി’

single-img
13 April 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കോഴിക്കോട് വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിയാക്കിയാണ് പിള്ള ശബരിമല വിഷയം ബിജെപി പ്രചാരണായുധമാക്കുമെന്ന് പ്രഖ്യാപിച്ചത്. 

ലോക്സസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി മിണ്ടി പോവരുതെന്നും, പറഞ്ഞാല്‍ കേസെടുക്കുമെന്നും, തെരഞ്ഞെടുപ്പില്‍ അയോഗ്യരാകുമെന്നും പറഞ്ഞവരോട് ഞാന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ വ്രണിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ബിജെപി നിലകൊള്ളും .ഞങ്ങളെ തടയാനാവില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമാകും, അത് തടയാന്‍ ആരുണ്ട്. – വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇതേ നിലക്ക് പോകുകയാണെങ്കിൽ 2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്നും പിള്ള പറഞ്ഞു. അങ്ങനെ അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു.

നമ്മൾ ഇറക്കിയ പ്രകടപത്രികയിലെ കണക്ക് പ്രകാരം 345 ലക്ഷം കോടി രൂപ ഉള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുക എന്ന് പറഞ്ഞാൽ അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ മൂന്നാമത്തെ ശക്തിയായി മാറും. അത് കഴിഞ്ഞ് 2030 ആകുമ്പോൾ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതോ രണ്ടാമതോ എത്തുമെന്നും അദ്ദേഹം പറഞ്ഞു.