ശബരിമല പറഞ്ഞു തന്നെ വോട്ട് ചോദിക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍; അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് ശ്രീധരന്‍ പിള്ള
തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. വനിതാമതിലില്‍ പങ്കെടുത്ത കലക്ടറാണ് അനുപമ, പ്രസംഗം കലക്ടര്‍ മനസ്സിലാക്കിയിട്ടില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചിട്ടുണ്ടെങ്കില്‍ തെറ്റാണ്. ശബരിമല വിഷയം ഇനിയും ഉന്നയിക്കും. നോട്ടിസിന് സുരേഷ്ഗോപി മറുപടി നല്‍കുമെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു, അയ്യപ്പന്‍റെ അര്‍ഥം പരിശോധിക്കണം. നോട്ടീസിന് ഉടൻ പാര്‍ട്ടി മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ടദേവന്‍റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.