ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ കൊലപാതകം; ഒരാള്‍ പിടിയില്‍

single-img
6 April 2019

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ മരണത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശിയായ സാബിര്‍ അലിയെയാണ് പോലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

ഒന്നിലധികം കേസുകളില്‍ പ്രതിയായ ഇയാള്‍ ശാലുവിന്റ മരണ ശേഷം കേരളത്തില്‍ നിന്നും പഴനിയിലേക്ക് കടക്കുകയായിരുന്നു. മുന്‍പ് തന്നെ ഇയാളെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ശാലുവിന്റെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശിയായ ശാലുവിനെ ഏപ്രില്‍ ഒന്നാം തിയ്യതി രാവിലെയാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനടുത്തുള്ള ഇടവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ പത്രങ്ങള്‍ വിതരണം ചെയ്യാനെത്തിയ ആളാണ് മൃതദേഹം കണ്ടെത്തിയത്.