ആലത്തൂരില്‍ യുഡിഎഫ് ജയിക്കും; കണ്ണൂരും കാസര്‍കോഡും യു.ഡി.എഫ് തിരിച്ചുപിടിക്കും; ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ എല്‍ഡിഎഫ്: മനോരമ സര്‍വെ

single-img
3 April 2019

ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കോട്ടയെന്നറിയപ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇക്കുറി യുഡിഎഫ് വിജയക്കൊടി പാറിക്കുമെന്ന് മനോരമ ന്യൂസ് അഭിപ്രായ സര്‍വെ. അതേസമയം, യുഡിഎഫിന് മേല്‍ക്കൈ എന്ന് വിലയിരുത്തുന്ന ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും സര്‍വെയില്‍ പറയുന്നു.

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമ്യാ ഹരിദാസ് 45 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വെയില്‍ പറയുന്നത്. സിറ്റിങ് എംപിയും സിപിഎം സ്ഥാനാര്‍ത്ഥിയുമായ പികെ ബിജു 38 ശതമാനം വോട്ടുകളാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ നേടുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ടുകളും നേടും.

കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് 49%, എല്‍.ഡി.എഫ് 38%, എന്‍.ഡി.എ 9% എന്നിങ്ങനെയാണ് വോട്ടുനില. കാസര്‍കോഡ് മണ്ഡലത്തില്‍ യു.ഡി.എഫ് 43%, എല്‍.ഡി.എഫ് 35%, എന്‍.ഡി.എ 19% എന്നിങ്ങനെയാണ് വോട്ടു നില.

അതേസമയം, എറണാകുളത്തു ഹൈബി ഈടനും ഇടുക്കിയില്‍ ഡീന്‍ കുര്യോക്കൊസും വിജയിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു. യു.ഡി.എഫ് 41%, എല്‍.ഡി.എഫ് 33%, എന്‍.ഡി.എ 11% എന്നിങ്ങനെയാണ് എറണാകുളത്തെ വോട്ടിംഗ് നില. യു.ഡി.എഫ് 44% എല്‍.ഡി.എഫ് 39% എന്‍.ഡി.എ 9% എന്നിങ്ങനെയാണ് ഇടുകിയിലെ വോട്ടു നില.

അതേസമയം, ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് മേല്‍ക്കൈ നേടുമെന്ന് ഫലം സൂചിപ്പിക്കുന്നു. ആലപ്പുഴയില്‍ കനത്ത പോരാട്ടത്തിനൊടുവിലായിരിക്കും ഇടതുമുന്നണി നേരിയ മുന്‍തൂക്കം നേടുകയെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 47%, യു.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില.

ചാലക്കുടിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. മുന്‍തൂക്കം യു.ഡി.എഫി സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ ആയിരിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 39%, യു.ഡി.എഫിന് 40%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.

ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. സമ്പത്ത് വിജയിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു. യു.ഡി.എഫിന് 38%, എല്‍.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് ആറ്റിങ്ങലില്‍ വോട്ടുവിഹിതം.

ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിലും അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വെ നടത്തിയത്.