ഒരു തൊഴിലുമില്ലാത്ത ചെറുപ്പക്കാരാണു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത്: അൽഫോൺസ് കണ്ണന്താനം

single-img
3 April 2019

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നത് വിഷമമുണ്ടാക്കിയിട്ടില്ലെന്ന് എറണാകുളം മണ്ഡലം എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അൽഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരു തൊഴിലുമില്ലാത്ത ചെറുപ്പക്കാരാണു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാജയഭീതിയെ തുടർന്നാണ് രാഹുൽ ഗാന്ധി അമേഠിയിൽനിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ ബിജെപി പാവങ്ങൾക്കു വേണ്ടി ചെയ്ത കാര്യങ്ങൾ മറ്റൊരു സർക്കാരും ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

60 വർഷം കൊണ്ട് ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിൽ ചെയതത്. മോദി സർക്കാരിന്‍റെ ഏറ്റവും വലിയ വിപ്ലവം സ്വച്ഛ് ഭാരതാണ്. 80 കോടി ജനങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചതായും അദ്ദേഹം  പറഞ്ഞു.