മോദിയുടെ രണ്ടാം വരവിനായി ആഗ്രഹം; രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി: നടപടി ഉടൻ
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തൽ. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചതായും സൂചനയുണ്ട്. ഗവര്‍ണര്‍ പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന അദ്ദേഹത്തിന്റെ പ്രസ്തവനയാണ് ചട്ടലംഘനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഒരു ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തുന്നത്. നേരത്തേ ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ആയിരുന്ന ഗുല്‍സാര്‍ അഹമ്മദ് തന്റെ മകന്‍ സയിദ് അഹമ്മദിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഗുല്‍സാര്‍ അഹമ്മദ് ഗവര്‍ണര്‍ പദവി രാജിവെച്ചിരുന്നു.
മാര്‍ച്ച് 23നായിരുന്നു കല്യാണ്‍ സിങിന്റെ വിവാദ പ്രസ്താവന. തങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരണെന്നും മോദിയുടെ രണ്ടാം വരവിനായി ആഗ്രഹിക്കുന്നവരാണെന്നും കല്യാണ്‍ സിങ് പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.