മന്ത്രി കെ.ടി ജലീല്‍ ‘വടികൊടുത്ത് അടിവാങ്ങി’

single-img
25 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പരാമര്‍ശത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഫേസ്ബുക്കില്‍ പൊങ്കാല. ‘പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ജി !!!. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്,’ എന്നാണ് മന്ത്രി ജലീല്‍ എഫ്.ബിയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. എന്നാല്‍, ബി.ജെ.പിയെ പുലിയെന്നും സി.പി.എമ്മിനെ എലിയായും ജലീല്‍ ചിത്രീകരിച്ചെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.

അതിനിടെ, മന്ത്രിയുടെ ട്രോള്‍ പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് തവനൂര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത് തൊറയാറ്റില്‍ പോലീസില്‍ പരാതി നല്‍കി. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയത്.

ഹിന്ദി സംസാരിക്കുന്നവരെ ജോലിസംബന്ധമായും വംശീയമായും അവഹേളിക്കുന്നതാണ് മന്ത്രിയുടെ പോസ്‌റ്റെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അപലപിക്കുന്നതായി പറഞ്ഞ വി.ടി. ബല്‍റാം എം.എല്‍.എ., കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശം വംശീയപരമാണെന്നും ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നതാണെന്നും വിവേകശൂന്യമായ അല്‍പബുദ്ധിയാണെന്നും കുറ്റപ്പെടുത്തി.