മോദിയേയും യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

single-img
24 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന് പാവങ്ങളെയൊന്നും വേണ്ടെന്നും പണക്കാരെ മാത്രം മതിയെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

യു.പിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടിരൂപ കുടിശികയായി നല്‍കാനുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. കരിമ്പ് കര്‍ഷകരുടെ കുടുംബങ്ങള്‍ രാവും പകലും അധ്വാനിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടിശിക തീര്‍ക്കുകയെന്ന ബാധ്യതപോലും നിറവേറ്റുന്നില്ലെന്ന് അവര്‍ ആരോപിച്ചു.

10,000 കോടിരൂപ കുടിശികയാണെങ്കില്‍ എത്രവലിയ ദുരിതമാവും കര്‍ഷകര്‍ നേരിടുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും, കൃഷിയുമെല്ലാം പ്രതിസന്ധിയിലായിട്ടുണ്ടാകാം. ഇത്തരം കാവല്‍ക്കാര്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരെ അവഗണിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.