കേരളത്തിൽ എൻ ഡി എയുടെ സീറ്റുകളിലും ധാരണയായി; ബിജെപി 14 സീറ്റിൽ മത്സരിക്കും

single-img
20 March 2019

ന്യൂഡൽഹി: കേരളത്തിൽ എൻ ഡി എയുടെ സീറ്റുകളിലും ധാരണയായി. ഇത് പ്രകാരം ബിജെപി 14 സീറ്റിൽ മത്സരിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് അഞ്ചിടത്തും, പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കും.

വയനാട്, ആലത്തൂർ, ഇടുക്കി, തൃശൂർ, മാവേലിക്കര സീറ്റുകളിൽ നിന്നുമാണ് ബിഡിജെഎസ് ജനവിധി തേടുന്നത്. എന്നാൽ താൻ മത്സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും കേരളത്തിലെത്തി പാർട്ടി പ്രവർത്തകരുമായി ചർച്ച ചെയ്തശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. കൂടാതെ ബിഡിജെഎസിന്റെ സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുമ്മനം രാജശേഖരൻ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും. ബിഡിജെഎസുമായുള്ള സഖ്യം എൻഡിഎ മുന്നണിക്കു ഗുണം ചെയ്യുമെന്നും സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും മുരളീധരറാവു കൂട്ടിച്ചേർത്തു.