ഇടതുമുന്നണി സ്ഥാനാർത്ഥിയെ അവിചാരിതമായി കണ്ടുമുട്ടി സംസാരിക്കേണ്ടിവന്നു; ചർച്ച നടത്തിയെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ കോൺഗ്രസ് നേതാവിനെ വഴിയിൽ തടഞ്ഞു

single-img
13 March 2019

ഇടതുമുന്നണി സ്ഥാനാർഥി പി വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞു.പൊന്നാനിയില്‍ വെന്നിയരിലാണ് ലീഗ് അണികള്‍ കാര്‍ തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചത്.  കെപിസിസി അംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ എം.എന്‍ കുഞ്ഞഹമ്മദ് ഹാജിയെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വഴി തടഞ്ഞത്.

എന്നാല്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോള്‍ പി.വി അന്‍വറിനെ അവിചാരിതമായി കണ്ടുമുട്ടുകയായിരുന്നെന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. പഴയ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മാത്രമാണ് അന്‍വറുമായി സംസാരിച്ചതെന്നും കുഞ്ഞഹമ്മദ് പറഞ്ഞു.

കോൺഗ്രസ് വോട്ട് കൂടി പ്രതീക്ഷിച്ചാണ് പൊന്നാനിയിൽ അൻവറിനെ ഇടതുപക്ഷം സ്ഥാനാർഥിയാക്കിയത്.

അന്‍വറിന് പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് സിപിഎം നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി വീണ്ടും ആവശ്യപ്പെട്ടതോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയായത്.