ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് സുപ്രീംകോടതി വിധികൾ പുറപ്പെടുവിക്കുന്നത്: ആർഎസ്എസ്
ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് സുപ്രീംകോടതി വിധികൾ പുറപ്പെടുവിക്കുന്നതെന്ന് ആർഎസ്എസ്. ആര്‍എസ്എസ്. അയോധ്യ കേസില്‍ മധ്യസ്ഥ ശ്രമത്തിനുള്ള കോടതിയുടെ നീക്കം ഹിന്ദുക്കളുടെ വികാരം മാനിക്കാതെയുള്ളതാണെന്നും, മധ്യസ്ഥതയ്ക്കുള്ള നീക്കം അതിശയിപ്പിക്കുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി ആർഎസ്എസ് രംഗത്തെത്തിയത്.
ശബരിമല വിഷയത്തിലും ആചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബെഞ്ചിലുണ്ടായിരുന്ന വനിതാ ജഡ്ജിയുടെ നിലപാട് കണക്കിലെടുത്തില്ലെന്നും ആര്‍എസ്എസ് പറയുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസങ്ങള്‍ എത്രയും പെട്ടെന്ന് നീക്കി കേസില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുഗകയായിരുന്നു വേണ്ടത്.
സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ കോടതി വിധിയിലെ പോരായ്മ മനസിലാക്കാതെ തിടുക്കത്തില്‍, ഹിന്ദുവിനെതിരായ ഗൂഡോദ്ദേശം മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നും ആര്‍എസ്എസ് വിമര്‍ശിക്കുന്നു. ഹിന്ദുവിന്റെ വികാരങ്ങളെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും ആർഎസ്എസ് പറയുന്നു.
വെള്ളിയാഴ്ചയാണ്, രാം ജന്മഭൂമി-ബാബറി മസ്ജിദ് കേസ് സുപ്രീംകോടതി മധ്യസ്ഥതയ്ക്ക് വിട്ടത്.