താടിയെടുത്ത് മുടിമുറിച്ച് രൂപം അടിമുടി മാറ്റി ഫ്രീക്കനായിട്ടും വിജയവാഡയിലെ സിസി ടിവി ദൃശ്യങ്ങളിൽ പീഡനവീരൻ ഇമാമിനെ തിരിച്ചറിഞ്ഞ് കേരള പൊലീസ്

single-img
8 March 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ തൊളിക്കോട്  മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമിയെ പൊലീസ് കുടുക്കിയത് തന്ത്രപൂർവ്വമായ കാത്തിരിപ്പിനൊടുവിൽ. ആദ്യം എറണാകുളത്തായിരുന്ന ഇമാം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ കോയമ്പത്തൂരിലേക്ക് മാറുകയായിരുന്നു. എന്നാൽ ഇമാമിൻ്റെ സ്ഥലംമാറ്റം സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് കിട്ടിയിരുന്നു.

കോയമ്പത്തൂരിൽ നിന്നുമാണ് ഇയാള്‍ വിജയവാഡയിലേക്ക് കടന്നത്. . അതിനിടിയല്‍ പൊലീസിനും പൊതുജനത്തിനും പരിചിതമായിരുന്ന താടി അടക്കമുള്ള രൂപം മാറ്റി പുതിയ രൂപം ഇമാം ധരിച്ചിരുന്നു. മുടിവെട്ടി, താടി പൂര്‍ണ്ണമായും കളയുകയും ചെയ്തിരുന്നു. ആദ്യം വിജയവാഡയിലാണ് ഇമാമിനെ തേടി പൊലീസ് എത്തിയത്. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും ഇവിടുത്തെ ലോഡ്ജില്‍ നിന്നും എന്നാല്‍ ഇമാം കടന്നിരുന്നു.

പക്ഷെ അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പുതിയ രൂപത്തിലായ ഇമാമിനെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. എന്നാല്‍ ഇമാം എവിടെ എന്ന് പൊലീസിന് വലിയ തുമ്പൊന്നും കിട്ടിയിരുന്നില്ല.

പാലക്കാട് അതിര്‍ത്തിയില്‍ നിന്നും ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തതോടെയാണ് കഥമാറിയത്. ഇവരെ ചോദ്യം ചെയ്തതില്‍ ഫാസില്‍ എന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ കാറിലാണ് ഇമാം രക്ഷപ്പെട്ടത് എന്ന വിവരം ലഭിച്ചതിനെ തുടർന്നു ഫാസിലിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്.

ഇയാളുടെ ഫോണും, വാഹനവും പിന്തുടര്‍ന്ന പൊലീസ് ഒടുവില്‍ മധുരയില്‍ എത്തി. ഇന്ന് രാവിലെ മധുരയില്‍ എത്തിയ ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ പൊലീസിന്‍റെ സഹായത്തോടെ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കാറില്‍ നിന്ന് തന്നെ ഇവരെ പിടികൂടുകയായിരുന്നു. വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇമാമിനെ സഹായിച്ച ഫാസിനെയും പിടികൂടിയിട്ടുണ്ട്. ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്‍റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്.

ഷെഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും ഖാസിമി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു

സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് ചുമത്തി ഖാസിമിക്കെതിരെ കേസെടുക്കുകയായിരുന്നു. കേസ് എടുത്തതോടെ ഇമാം മുങ്ങുകയായിരുന്നു.