മേക്കോവർ നടത്തി ചുള്ളനായി; മതപരമായ അടയാളങ്ങൾ ഉപേക്ഷിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാം ഒളിവിൽക്കഴിഞ്ഞത് മറ്റൊരാളായി
തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി പിടിയില്‍. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ നിന്നാണ് പിടികൂടിയത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഇയാളുടെ ചിത്രം വെച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഖാസിമി ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു.
വേഷംമാറലിൻ്റെ ഭാഗമായി മതപരമായ അടയാളങ്ങൾ ഉപേക്ഷിക്കുവാനും ഇയാൾ ശ്രദ്ധിച്ചിരുന്നു. ഇമാമായി പ്രവർത്തിച്ചപ്പോൾ ഉള്ള രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് പ്രതി വേഷം മാറി താമസിച്ചിരുന്നത്.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഇമാമിനെ പിടികൂടിയത്. ഒരു മാസത്തിലധികമായി പ്രതി ഒളിവിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായ ഇമാമിന് താമസിക്കാൻ സൗകര്യമൊരുക്കിയതിനും വാഹനം ഒളിപ്പിക്കാൻ സഹായിച്ചതിനും ഇമാമിന്റെ സഹോദരങ്ങളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരിയിലാണ് സ്കൂളിൽ നിന്നും മടങ്ങി വരുന്ന 15കാരിയായ കുട്ടിയെ കാറിൽ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.