കേരള പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു; വനത്തിൽ ഊർജിത തെരച്ചിൽ
വയനാട്ടില്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയ്സ്റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന റിസോർട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവർക്കായി തണ്ടർബോൾട്ട് വനത്തിൽ സംഘം തെരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രി എട്ടരയോടെയാണ് ദേശീയപാതയോരത്തെ റിസോര്‍ട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ് സംഘവും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് നേര്‍ക്കുനേര്‍ വെടിവയ്പ്പുണ്ടായി. വൈകാതെ തണ്ടര്‍ബോര്‍ട്ട് സേനയും സ്ഥലത്തി. രാത്രി വൈകിയും വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ല്ലയിൽ വിവിധ ഭാഗങ്ങളിൽ മുന്‍പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അന്പ തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങൾക്കുമുന്പേ മാവോവാദികൾ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.