ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് സർക്കാരിന്‍റെ കൈയ്യിലില്ല: പ്രതിരോധമന്ത്രി

single-img
5 March 2019

ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് കേന്ദ്രസർക്കാരിന്‍റെ കൈവശമില്ലെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ.

ജയ്ഷ് ഇ മഹമ്മദിന്‍റെ ഭീകരപരിശീലന ക്യാമ്പുകൾക്ക് നേരെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ മുന്നറിയിപ്പ് അനുസരിച്ചായിരുന്നു നടപടി. വ്യോമാക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ ഗോഖലെ പറഞ്ഞിട്ടില്ല. മിന്നലാക്രമണത്തെ കുറിച്ചുള്ള വിശദീകരണം നൽകുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യൻ നിലപാട്- നിർമലാ സീതാരാമൻ പറഞ്ഞു.

പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ 350 തീവ്രവാദികൾ കൊല്ലപ്പട്ടിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ ബാലാകോട്ടിൽ 250 ഭീകരരെ ഇന്ത്യ വധിച്ചുവെന്ന് അഹമ്മദാബാദിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും പറഞ്ഞിരുന്നു.