കർണ്ണാടകയിൽ പ്രതിസന്ധി; കോൺഗ്രസ് എംഎൽഎ രാജിവച്ചു

single-img
4 March 2019

കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. ഡോ ഉമേഷ് ജാദവാണ് രാജിവെച്ചത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി.

224 അംഗം നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 104 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 79ഉം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസിന് 37 സീറ്റും ബിഎസ്പി, കെപിജെപി, സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒന്നുവീതം സീറ്റുമാണുള്ളത്.

സംസ്ഥാനത്ത് ഏതുവിധേനയും അധികാരത്തില്‍ എത്താനുളള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ ജനതാദള്‍ എസ് എംഎല്‍എയ്ക്ക് യെദൂരപ്പ കോഴ വാഗ്ദാനം ചെയ്തത് വന്‍ വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചിരിക്കുന്നത്.

കോണ്‍ഗ്രസും ജെഡിഎസുമായി ലോക്‌സഭ തെരഞ്ഞെടുപ്പിനുളള സീറ്റ് വിഭജന ചര്‍ച്ച തുടരുന്നതിനിടെയാണ് ഇരുവരും ചേര്‍ന്നുളള സഖ്യത്തെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചത്.