ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം: വളര്‍ത്തമ്മ സിനിയെ കോടതി വെറുതെവിട്ടു

single-img
2 March 2019

മൂന്നരവയസുളള വളര്‍ത്തുമകളുടെ ദുരൂഹമരണത്തില്‍ അറസ്റ്റിലായ മലയാളി യുവതിയെ അമേരിക്കന്‍ കോടതി കുറ്റവിമുക്തയാക്കി. എറണാകുളം സ്വദേശി സിനി മാത്യൂസിനെയാണ് ഡാലസ് അറ്റോര്‍ണി വെറുതെ വിട്ടത്. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി സിനിയുടെ മേലുളള കുറ്റം ഒഴിവാക്കിത്. ഇതിനെത്തുടര്‍ന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. കുട്ടിക്കുവേണ്ട പരിചരണം ഉറപ്പാക്കാതെ ഉപേക്ഷിച്ചെന്ന കുറ്റമാണ് സിനി മാത്യൂസിന് മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം.

2017 ഒക്ടോബറില്‍ റിച്ചഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്.

ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി എന്നു പൊലീസിന് തെളിയിക്കാന്‍ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തില്‍ കണ്ടെത്താനായില്ല.

വെസ്‌ലി മാത്യുവിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‌ലിയുടെ മൊഴി. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്.

‪JUST IN: Sini Mathews speaks out after walking out of jail a free woman. @NBCDFW ‬‪Charges Dropped Against Sini Mathews, Mother of Slain Child #SherinMathews ‬‪https://www.nbcdfw.com/news/local/Charges-Dropped-Against-Sini-Mathews-Mother-of-Slain-Child-Sherin-Mathews-506551031.html?akmobile=o ‬

Posted by Maria Guerrero on Friday, March 1, 2019