ഓരോ മിറാഷ് പോർ വിമാനങ്ങളോടൊപ്പം ഡ്യൂപ് വിമാനവും പറന്നുയർന്നു; വഴിതിരിഞ്ഞു പറന്ന ഡ്യൂപിൻ്റെ കൂടെ പാക് റഡാറുകളും പോയി: അബദ്ധം മനസ്സിലായപ്പോൾ ഭീകരകേന്ദ്രങ്ങൾ ചാമ്പലായിക്കഴിഞ്ഞിരുന്നു
പാകിസ്ഥാനെ മാത്രമല്ല പാകിസ്ഥാൻ്റെ ചാരക്കണ്ണുകളായ റഡാറുകളെയും ഉപഗ്രഹങ്ങളെയും ഇന്ത്യൻ വ്യോമസേന പാക് മണ്ണിൽ കഴിഞ്ഞ ദിവസം സംഹാരതാണ്ഡവമാടിയത്. നിരവധി മിറാഷുകളും അകന്പടിവിമാനങ്ങളും പല താവളങ്ങളിലും നിന്നു പറന്ന് പല ഭാഗങ്ങളിലേക്കും തിരിക്കുകയായിരുന്നു. രാത്രിയിൽ ഇവയെ നിരീക്ഷിക്കുന്ന റഡാറുകൾക്കും ഉപഗ്രഹങ്ങൾക്കും പിടികൊടുക്കാതെയാണ് അവ ദിശ മാറ്റിമാറ്റി പറന്നത്.
50കിലോമീറ്ററോളം ദൂരത്തിൽ പാകിസ്ഥാൻ്റെ മണ്ണിലേക്ക് കടന്നുചെന്ന മിറാഷുകൾ പുറപ്പെട്ടത് ജമ്മു-കാശ്മിരിലോ പഞ്ചാബിലോ നിന്നായിരുന്നില്ല എന്നുള്ളതായിരുന്നു കൗതുകകരം. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽനിന്നാണ് അവ പാകിസ്ഥാൻ മണ്ണിലേക്കു കുതിച്ചത്.
കൂടുതൽ എണ്ണം വിമാനങ്ങളെ നിരീക്ഷിക്കാനുണ്ടായിരുന്നതിനാൽ ബോംബിംഗിന് പോയ വിമാനങ്ങൾ പാക് റഡാറുകളുടെ കണ്ണിൽ പെട്ടില്ല. ഒരു ഡസൻ മിറാഷുകളും വേറേ കുറേ വിമാനങ്ങളും പറന്നുയർന്നെങ്കിലും ചുരുക്കം എണ്ണമേ പാക്കിസ്ഥാനിലേക്കും പാക് അധീന കാഷ്മീരിലേക്കും പോയുള്ളൂ. മറ്റുള്ള വിമാനങ്ങളെ ചുറ്റിത്തിരിഞ്ഞായിരിുന്നു റഡാറുകളുടെ നിരീക്ഷണം.
പാക് മണ്ണിലേക്ക് ആക്രമണത്തിനായി പോയ ഓരോ മിറാഷ് വിമാനത്തിനും ഓരോ ഡ്യൂപ് കൂടെ ഉണ്ടായിരുന്നു. ഒരുമിച്ചു പറന്നു പൊങ്ങിയ വിമാനങ്ങൾ നിശ്ചിത ദൂരം കഴിഞ്ഞപ്പോൾ വേർപിരിയുകയായിരുന്നു. ഡ്യൂപ് വേറേ വഴിക്കു പോയി. ഡ്യൂപ്പുകൾക്കൊപ്പം റഡാറും പിന്നാലെ പോയി.
ആക്രമണം ആസൂത്രണം നടത്തിയത് വ്യോമസേനയുടെ നോർത്തേൺ കമാൻഡായിരുന്നുഴ എന്നാൽ വിമാനങ്ങൾ പുറപ്പെട്ടത് മധ്യ, പശ്ചിമ കമാൻഡുകളുടെ താവളങ്ങളിൽനിന്നുമായിരുന്നു. ഇത്തരത്തിൽ ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളിലൂടെയാണ് ഇന്ത്യ-പാകിസ്താൻ മണ്ണിൽ നാശംവിതച്ചത്.