ഒടുവിൽ വിജേഷിന് മുന്നിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; അ‌ഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

single-img
25 February 2019

വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയെ അറിയിച്ചു. അഞ്ച് ലക്ഷം രൂപ വിജേഷിന്റെ കുടുംബത്തിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വഴി നൽകാമെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്.

2002-നു വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചിലവാക്കേണ്ടി വന്നു.തുടർന്ന്. തുടർന്ന് പല തവണ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അതിനു തയ്യാറായില്ല. ഇതേ തുടർന്ന് വിജേഷ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓർമ്മിപ്പിച്ചിരുന്നു. കൂടാതെ പ്രശക്തിക്കു വേണ്ടിയാണോ ചാരിറ്റി ചെയ്യുന്നത് എന്നും ചോദിച്ചിരുന്നു.