അരുണാചൽ പ്രദേശിൽ പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടൂ; പ്രതിഷേധക്കാർ ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് കത്തിച്ചു

single-img
24 February 2019

പെർമനന്‍റ് റെസിഡന്‍റ് സർട്ടിഫിക്കറ്റ് വിഷ‍യത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശകൾക്കെതിരെ അരുണാചൽ പ്രദേശിൽ പ്രതിഷേധം ആളിക്കത്തുന്നു. പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ചൗനാ മെയ്ന്‍റെ ബംഗ്ലാവ് പ്രതിഷേധക്കാർ കത്തിച്ചു. സംഭവ സമയം ചൗനാ മെയ്ൻ വീട്ടിലുണ്ടായിരുന്നില്ല.

ജില്ലാ കമ്മീഷണറുടെ വസതിയും പ്രതിഷേധക്കാർ കൊള്ളയടിക്കുയും തീയിടുകയും ചെയ്തു. ഇവിടെ ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇറ്റാനഗറിലെ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. കർ ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മൈഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.

പെർമനന്‍റ് റെസിഡന്‍റ് സർട്ടിഫിക്കറ്റ് വിഷ‍യത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശകൾക്കെതിരെയാണ് സമരം. കമ്മിറ്റിയുടെ ശിപാർശകൾ പ്രകാരം ദശാംബ്ദങ്ങളായി അരുണാചൽ പ്രദേശിൽ താമസിച്ച ചില വിഭാഗങ്ങൾ പ്രദേശവാസികളല്ലാതെ ആകും. ഇതിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്