സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു; ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യുഎസിന്‍റെ പൂർണപിന്തുണ ഇന്ത്യയ്ക്ക്

single-img
16 February 2019

സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടനാണ് ഇക്കാര്യം അറിയിച്ചത്.  ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യുഎസിന്‍റെ പൂർണപിന്തുണ ബോൾട്ടണ്‍ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ ബോൾട്ടണ്‍ ദോവലിനെ ഫോണിൽ വിളിച്ചാണ് പിന്തുണ അറിയിച്ചത്.

ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നത് അവസാനിപ്പിക്കണമെന്ന യുഎസിന്‍റെ പാക്കിസ്ഥാനോടുള്ള നിലപാടിൽ മാറ്റമില്ലെന്നു ബോൾട്ടണ്‍ വ്യക്തമാക്കി. നേരത്തെ, പാക്കിസ്ഥാനെതിരേ വൈറ്റ് ഹൗസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും രംഗത്തെത്തിയിരുന്നു. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കാൻ വൈറ്റ്ഹൗസ് പാക്കിസ്ഥാനോടു നിർദേശിച്ചു.

കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ അവന്തിപോരയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുനന് ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.