ജെസ്‌ന കര്‍ണാടകയില്‍ ഇതരമതസ്ഥനായ കാമുകനൊപ്പം ജീവിക്കുന്നു; മലയാളിയായ കടക്കാരന്‍ തിരിച്ചറിഞ്ഞതായി സൂചന

single-img
14 February 2019

ഒരു വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന ബെംഗുളൂരുവിനെ ഇന്‍ഡസ്ട്രിയല്‍ ഏരിയയയായ ജിഗിണിയിൽ കാമുകനൊപ്പം താമസിക്കുകയാണെന്നു സൂചനകൾ.  നിത്യവൃത്തിക്കായി വ്യാജപ്പേരില്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നതായും മംഗളം പറയുന്നു. മാധ്യമ വാര്‍ത്തകളിലൂടെ ആളുകൾ തിരിച്ചറിയും എന്നുള്ളതിനാൽ പല്ലില്‍ ഇട്ടിരുന്ന കമ്പി ഊരിമാറ്റിയെന്നും  വാർത്തകളിൽ പറയുന്നു.

കാമുകൻ ഇതരമതസ്ഥനാണെന്നും  റിപ്പോർട്ടിലുണ്ട്. കുര്‍ത്തയും ജീന്‍സുമിട്ട് ദിവസവും പുറത്തേയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനാണ്. ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത് ഇയാള്‍ കൈമാറിയ വീഡിയോ പരിശോധിച്ചതിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയയുന്നു.

കണ്ണടയും പല്ലിലെ കമ്പിയും കണ്ട് സംശയം തോന്നിയ കടയുടമ ഒരിക്കല്‍ തന്റെ കടയില്‍ എത്തിയ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്നും വേഗത്തില്‍ ഇറങ്ങിപ്പോയി. പിറ്റേന്ന് പെണ്‍കുട്ടി കടയ്ക്കു മുന്നിലൂടെ പോയപ്പോള്‍ ഈ ദൃശ്യങ്ങള്‍ അയാള്‍ മൈാബൈലില്‍ പകര്‍ത്തി. പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേന പൊലീസിന് കൈമാറി. ഇത് ജെസ്‌ന തന്നെയാണെന്ന് ഉറപ്പിച്ച പൊലീസ് കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി.

ഇക്കാര്യം എങ്ങനെയോ അറിഞ്ഞ പെണ്‍കുട്ടി ആ ദിവസങ്ങളില്‍ അതുവഴി വന്നില്ല. പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും എത്തി. അപ്പോഴാണ് പല്ലിലെ കമ്പി ഇല്ലെന്നും കണ്ണട ധരിച്ചിട്ടില്ലെന്നും മനസ്സിലായതെന്നും  വാർത്തകളിൽ പറയുന്നു.