അയോധ്യ ശ്രീരാമൻ്റെ ജന്മസ്ഥലമാണെന്ന് പറയുന്നത് വിശ്വാസം; ശബരിമലയിലേത് ആചാരം: രണ്ടും തമ്മിൽ കൂട്ടി കലർത്തരുതെന്ന് പി ചിദംബരം
രാജ്യം ചർച്ചചെയ്യുന്ന അയോധ്യാ വിഷയം വിശ്വാസത്തിലധിഷ്ഠിതമാണെന്നും എന്നാൽ അതുപോലെയല്ല ശബരിമല വിയമെന്നും വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ശബരിമല ആചാരത്തിലധിഷ്ഠിതമായിട്ടുള്ള വിഷയമാണെന്നും അയോധ്യയും ശബരിമലയും തമ്മില്‍ കൂട്ടികലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
‘അയോധ്യാ വിഷയം വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസവും ആചാരവും തമ്മില്‍ കൂട്ടികലര്‍ത്തരുത്. ശബരിമലയിലേത് ആചാരത്തിലൂന്നിയുള്ള വിഷയമാണ്. അത് ആധുനിക ഭരണഘടനാ മൂല്യത്തിന് എതിരാണ്. അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് പറയുന്നത് വിശ്വാസമാണ്. അതുകൊണ്ടാണ് കുറച്ചുപേര്‍ ആ ഭൂമിയില്‍ അവകാശം ഉന്നയിക്കുന്നത്.’ ചിദംബരം പറഞ്ഞു.
താനൊരു വിശ്വാസിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അവരുടെ അഭിപ്രായം പറയുമ്പോള്‍ അവരെ എങ്ങനെ തടയുമെന്നും ചിദംബരം ചോദിച്ചു.
‘ഞാന്‍ ഒരു മതവിശാസിയല്ല. സുപ്രീംകോടതിയുടെ പ്രമേയത്തിന് അനുകൂലമല്ലാത്തതൊന്നും കോടതി ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുമില്ല. ഞാന്‍ സുപ്രീംകോടതി വിധിയെ സ്വീകരിക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അദ്ദേഹത്തിന്റെ പക്ഷം പറയുമ്പോള്‍ അവരെ എങ്ങനെ തടയും.’ ശബരിമല വിഷയത്തില്‍ ഊന്നി പി. ചിദംബരം ചോദിച്ചു.