കീഴ്ജാതിക്കാരനുമായി പ്രണയം; കോളേജ് വിദ്യാര്‍ത്ഥിനിയെ പിതാവ് കൊലപ്പെടുത്തി

single-img
5 February 2019

ആന്ധ്രാപ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. ആന്ധ്രയിലെ പ്രകാശത്ത് താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു. കോളജെ് വിദ്യാര്‍ഥിയായ െൈവഷ്ണവി(20) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പിതാവ് വെങ്ക റെഡ്ഢിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈഷ്ണവി സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന് കരുതി യുവാവിനെ കാണാന്‍ പാടില്ലെന്നും പ്രണയബന്ധം അവസാനിപ്പിക്കണമെന്നും വെങ്കയ്യ മകളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ യുവതി ഇതില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രകോപിതനായ വെങ്കയ്യ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

യുവതിയുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ സാധാരണ മരണമായാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ദരുടെ നിരീക്ഷണത്തില്‍ ഇത് സാധാരണ മരണമല്ല കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് പിതാവ് വെങ്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയുമായിരുന്നു.