ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസ്; പ്രവാസിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

single-img
3 February 2019

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മംഗലം തോട്ടിലങ്ങാട് അബ്ദുള്‍ ഗഫൂറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് പോകാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് 15 വര്‍ഷത്തിനു ശേഷം പ്രതി പിടിയിലായത്.

്ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടിസിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് തിരൂര്‍ പൊലിസിനു കൈമാറി. വധ ശ്രമം, മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കുനേരെ ചുമത്തിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

2004 ലാണ് മംഗലത്ത് വച്ച് ആര്‍–എസ്–എസ് ,എസ്.ഡി.പി.ഐ സംഘര്‍ഷമുണ്ടായത്. ഇതിനുശേഷം ഒളിവില്‍ പോയതായിരുന്നു അബ്ദുള്‍ ഗഫൂര്‍. 2018 ല്‍ മഞ്ചേരി സെഷന്‍സ് കോടതി ഇയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. യു.എ.ഇയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.