`കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ പത്തിന്´; തെരഞ്ഞെടുപ്പ് തീയതികൾ വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

single-img
1 February 2019

ലോക്‌സഭാ, നിയമസഭാ തെരഞ്ഞടുപ്പ് തിയ്യതികള്‍ വ്യാജമായി തയ്യാറാക്കി പുറത്തുവിട്ട കൊളേജ് വിദ്യാര്‍ത്ഥിയെ ഡല്‍ഹി പൊലീസ് ജാര്‍ഖണ്ഡില്‍ അറസ്റ്റ് ചെയ്തു. തെരഞ്ഞടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന്  മുമ്പ് യുവാവ് തെരഞ്ഞെടുപ്പ് തീയതികൾ സ്വയം സൃഷ്ടിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

റാഞ്ചി ഡോണ്ട കൊളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും  സഹേബ്ഗഞ്ച് സ്വദേശിയുമായ ഗോമന്ത് കുമാര്‍ മണ്ഡല്‍ ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൈടെക് വെബ്‌സൈറ്റില്‍ നിന്നാണ് വ്യാജതിയ്യതികള്‍ പോസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിന്റെയും 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പുകളിലെയും തിയ്യതികള്‍ എന്ന പേരില്‍ വ്യാജ ഷെഡ്യൂള്‍ വാട്‌സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍ മേയ് 17 വരെയെന്നും  കേരളത്തില്‍ ഏപ്രില്‍ പത്തിനെന്നുമായിരുന്നു പ്രചാരണം. 2014 തെരഞ്ഞടുപ്പ് തിയ്യതികളില്‍ ചില്ലറ മാറ്റം വരുത്തിയിരുന്നു വ്യാജ ഷെഡ്യൂള്‍ തയ്യാറാക്കിയത്.