15 വര്‍ഷം മുമ്പേ അമ്പിളിയോട് പ്രണയമുണ്ടായിരുന്നു; അവളുടെ ആദ്യനായകന്‍ ഞാനാണ്; ഒരുപാട് പ്രശ്‌നങ്ങള്‍ അയാളുമായുള്ള ജീവിതത്തില്‍ അമ്പിളി അനുഭവിച്ചു: വിവാദങ്ങള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി ആദിത്യന്‍

single-img
28 January 2019

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹം വന്‍വിവാദങ്ങള്‍ക്കാണു വഴി തുറന്നത്. ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്ന പ്രചാരണത്തോടെ തുടങ്ങിയ വിവാദം, അമ്പിളിയുടെ മുന്‍ഭര്‍ത്താവ് ലോവല്‍ ഷൂട്ടിങ് സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതോടെ വേറെ തലങ്ങളിലെത്തി.

ഇതിനിടയിലാണ് 15 വര്‍ഷം മുമ്പേ അമ്പിളിയോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ആദിത്യന്‍ രംഗത്തെത്തിയത്. മനോരമന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു ആദിത്യന്റെ തുറന്നുപറച്ചില്‍.

പതിനെട്ട് വര്‍ഷം മുമ്പേ എനിക്ക് അമ്പിളിയെ എനിക്കറിയാം. ഞങ്ങളൊരുമിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാര്‍ക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.

സെറ്റലും ആള് വളരെ സൈലന്റാണ്. എനിക്ക് അമ്പിളിയോട് പതിനഞ്ച് വര്‍ഷം മുമ്പേ പ്രണയം തോന്നിയിരുന്നു. അമ്പിളിയുടെ അച്ഛനും എന്നെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ വിവാഹിതരാകണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. പക്ഷെ ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും ലോവല്‍ അമ്പിളിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.

പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്‌നങ്ങളും എന്നോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ അയാളുമായുള്ള ജീവിതത്തില്‍ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം. ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേര്‍ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്തതോടെയാണ് ഇവര്‍ വേര്‍പിരിയുന്നത്.

പിന്നെ എന്തിനാണ് ഇപ്പോള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളില്‍ ചാര്‍ത്താന്‍ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങള്‍ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.

കല്ല്യാണം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാന്‍ ആദ്യം പോയത് ഡാന്‍സ് പരിപാടിക്കായിരുന്നു. ഇന്നലെ മകന്റെ പിറന്നാള്‍ ഞങ്ങളൊരുമിച്ചാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നര്‍ത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ ഞാനും എന്നും ഒപ്പമുണ്ടാകും.

ചിലര്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം ആരോപണങ്ങളെയും അനാവശ്യ വിവാദങ്ങളെയും ഞങ്ങള്‍ ഒരുമിച്ച് അവഗണിക്കുകയാണ്. മുന്നില്‍ കൈവിട്ടുപോയി എന്ന് ഞാന്‍ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളതെന്നും ആദിത്യന്‍ പറഞ്ഞു.

അമ്പിളിയുടെ വാക്കുകള്‍

”അഞ്ച് വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണ്. 2018 ജനുവരിയില്‍ നിയമപരമായി പിരിയുകയും ചെയ്തു. ഇന്നലെയായിരുന്നു മകന്റെ പിറന്നാള്‍. അത് ലോവലിന് അറിയുകപോലും ഇല്ല. അവന്റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവന് ഏഴ് വയസ്സായെന്നാണ് ലോവല്‍ എല്ലാവരോടും പറയുന്നത്.

അവന് ആറ് വയസ്സായിട്ടേയുള്ളൂ. ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞശേഷം അവനെ വിളിക്കാനോ ആശംസ അറിയിക്കാനോ ലോവല്‍ മെനക്കെട്ടില്ല. 2500രൂപ മാസം മകന് ചെലവിന് നല്‍കാന്‍ വിധിയുണ്ട്. അത് പോലും വല്ലപ്പോഴുമാണ് തരുന്നത്. ഒന്നിച്ച് പോകാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്ത സമയത്താണ് പിരിഞ്ഞത്. പലരും ആദിത്യനുമായുള്ള എന്റെ വിവാഹ ശേഷമാണ് ഞാന്‍ വിവാഹ മോചിതയാണെന്ന് തന്നെ അറിഞ്ഞത്. ഞാനായി ഒരു പ്രശ്‌നവും ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് ഒന്നും പറയാതെ ഇരുന്നത്. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് വിവാഹ മോചനം നേടിയത് തന്നെ.

ആദിത്യനുമായുള്ള എന്റെ വിവാഹം കേവലം മൂന്ന് ആഴ്ച കൊണ്ട് നടന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആദിത്യന്റെ വീട്ടുകാരുമായി എന്റെ കുടുംബത്തിന് അടുപ്പമുണ്ട്. ഇരുവര്‍ക്കും ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്. മകന് ആദിത്യനോട് നല്ല അടുപ്പമാണ്. ഇതും വിവാഹത്തിന് കാരണമാണ്, കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ആദിത്യന്‍ മകന് നന്നായി സ്‌നേഹം നല്‍കിയിട്ടുണ്ട്.

ആദിത്യനെ എനിക്ക് നന്നായി അറിയാം. പൂര്‍ണ്ണമായും മനസിലാക്കിയത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് തന്നെ. ആദിത്യന്‍ നാല് വിവാഹം കഴിച്ചതാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. നിയമപരമായി ഒരു വിവാഹമാണ് ആദിത്യന്‍ കഴിച്ചിട്ടുള്ളത്.ആദിത്യനെ മനഃപൂര്‍വ്വം കരിവാരിത്തേക്കാനാണിത്. ഇത്തരത്തില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും നീക്കം ഇനി ലോവലിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെ നിയമ പരമായി നേരിടും ‘ അമ്പിളി പറഞ്ഞു.

കടപ്പാട്: മനോരമന്യൂസ്