ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വിവാദം: ബാലറ്റ് പേപ്പറിലേക്ക്‌ മടങ്ങിപോകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

single-img
24 January 2019

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പൂർണ്ണമായും ഒഴുക്കാക്കി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണം എന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്കുള്ള സംശയങ്ങളും പരാതികളും ഉന്നയിക്കാനുള്ള അവസരമുണ്ടെന്നും ഇതെല്ലാം പരിഹരിച്ച് തിരഞ്ഞെടുപ്പ് സുഖമമായി നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

2014ൽ ബി.ജെ.പി വൻ വിജയം നേടിയ ലോകസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നിയമസഭ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് യു.എസ് ഹാക്കറായ സയിദ് ഷുജ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ബി.എസ്.പി,​ തൃണമൂൽ കോൺഗ്രസ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇതിനെ തുടർന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടുമായി രംഗത്തെത്തിയത്.