അമൃതാനന്ദമയി മഠം നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി വാങ്ങിക്കൂട്ടിയതായി പരാതി; ഭൂമിയുടെ രേഖകൾ സമർപ്പിക്കാൻ മഠത്തിനോട് താലൂക്ക് ലാൻഡ് ബോർഡ്
അമൃതാനന്ദമയി മഠത്തിന് വേണ്ടി കരുനാഗപ്പള്ളി താലൂക്കിൽ നൂറുകണക്കിന് ഏക്കർ ഭൂമിയും നിലവും അനധികൃതമായി വാങ്ങിക്കൂട്ടിയാതായി കണ്ടെത്തി. വിവിധ സംഘടനകളുടെ പരാതിയിൽ റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഭൂമി വാങ്ങിക്കൂട്ടിയത് ആയി കണ്ടെത്തിയത്.
2014 ന് ശേഷം ആദിനാട് കുലശേഖരപുരം കരുനാഗപ്പള്ളി വില്ലേജുകളിൽ വാങ്ങിക്കൂട്ടിയ ഭൂമിയെ കുറിച്ചാണ് റവന്യു വിഭാഗം ഇപ്പോള്‍ അന്വേഷണം നടത്തിയത്.
എന്നാൽ ഇതിനു മുൻപ് 2002-2005 കാലത്ത് വള്ളിക്കാവിലെ അമൃത എൻജിനീയറിങ് കോളേജ് ട്രസ്റ്റിന് ഭൂമിവാങ്ങാൻ അനുമതി നൽകിയിരുന്നു. ഈ അനുമതിയുടെ മറവിൽ മഠത്തിന് പേരിൽ വൻതോതിൽ ഭൂമി വാങ്ങിയിട്ടുണ്ട്. 2014 ജനുവരിയിൽ ലഭിച്ച വിവരാവകാശരേഖ പ്രകാരം ക്ലാപ്പന വില്ലേജിൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം ഉള്ളത് അമൃതാനന്ദമയി മഠത്തിൽ ആണ്.
മഠം വാങ്ങിക്കൂട്ടിയ ഭൂരിഭാഗം നിലവും നികത്തുകയും ചെയ്തിട്ടുണ്ട്. നിലം നികത്തൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെങ്കിലും ഇതിന് വേണ്ടത്ര ഫലമുണ്ടായില്.
അനധികൃതമായി നിലവും ഭൂമിയും വാങ്ങി കൂട്ടിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് താലൂക്ക് ലാൻഡ് ബോർഡ് മഠം അധികൃതർ വിളിച്ചുവരുത്തി ഭൂമിയുടെയും, നിലത്തിന്റെയും കണക്കുകളും രേഖകളും ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ സമയം വേണമെന്നാണ് മഠത്തിന്റെ നിലപാട്.