അമൃതാനന്ദമയിയുടെ പ്രസംഗം അമ്പലപ്പുഴ പാല്‍പ്പായസം കോളാമ്പിയിലൂടെ ഒഴുകുന്നത് പോലെ: കെ മുരളീധരന്‍
അമൃതാനന്ദമയിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. അമ്പലപ്പുഴ പാല്‍പ്പായസം കോളാമ്പിയിലൂടെ ഒഴുകുന്നത് പോലെയായിരുന്നു അമൃതാനന്ദമയിയുടെ പ്രസംഗം എന്നായിരുന്നു മുരളീധരന്റെ വിമർശനം.
‘അമ്പലപ്പുഴ പാല്‍പ്പായസം നല്ല രുചിയുള്ളതാണ്. പ്രധാനപ്പെട്ട വഴിപാടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. പക്ഷേ അത് കോളാമ്പിയിലൊഴിച്ചാല്‍ എങ്ങനെയിരിക്കും. അമൃതാനന്ദമയി അമ്മയുടെ വാചകങ്ങള്‍ അമ്പലപ്പുഴ പാല്‍പ്പായസം പോലെയാണ്. പക്ഷേ സംഘപരിവാര്‍ എന്ന കോളാമ്പിയില്‍ അത് ഒഴിച്ചപ്പോള്‍ ആ പറഞ്ഞതിന്റെ പ്രസക്തി പോയി എന്നേ ഞാന്‍ പറയുന്നുള്ളൂ’ മുരളീധരന്‍ പറഞ്ഞു.
തൃശ്ശൂരില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മുരളീധരന്റെ വിമർശനം.
നേരത്തെ അമൃതാനന്ദമയിക്കെതിരെ കോടിയേരിയും രൂക്ഷ വിമർശനം നടത്തിയിരുന്നു. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുന്‍നിലപാട് അമൃതാനന്ദമയി മാറ്റിയത് ആര്‍.എസ്.എസ് നിലപാട് മാറ്റിയത് കൊണ്ടാണോ എന്നാണു കോടിയേരി അന്ന് ചോദിച്ചത്. മഠം രാഷ്ട്രീയത്തിലിടപെടാന്‍ പാടില്ല, സന്യാസിമാരേയും മഠാധിപതിമാരേയും രാഷ്ട്രീയപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.