ശ്രീശാന്തിനോട് മാപ്പ് ചോദിച്ച് ഹര്‍ഭജന്‍

single-img
22 January 2019

2008ല്‍ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ഐ.പി.എല്‍ മത്സരത്തിനിടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ഭജന്‍ സിങ്. തന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഈ വലിയ തെറ്റ് ആയിരിക്കുമെന്ന് ഭാജി വ്യക്തമാക്കി.

ഒരുപാട് ആളുകള്‍ ഇപ്പോഴും ആ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നു. എനിക്ക് പഴയ കാലത്തേക്ക് തിരികെ പോയി തെറ്റുതിരുത്താന്‍ സാധിച്ചാല്‍ ഞാന്‍ അത് ചെയ്യും. ഞാന്‍ അങ്ങനെ ചെയ്യരുതായിരുന്നു ഹര്‍ഭജന്‍ പറഞ്ഞു. ശ്രീശാന്തിനെ ഒരു സഹോദരനെന്ന നിലയില്‍ പരിഗണിക്കുന്നു.

ശ്രീശാന്ത് നല്ല കഴിവുള്ള കളിക്കാരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ആശംസകള്‍. എനിക്ക് ഇപ്പോഴും ശ്രീശാന്ത് സഹോദരതുല്യനാണ്. ജനങ്ങള്‍ പറയുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല- ഹര്‍ഭജന്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ഹര്‍ഭജന്‍ സിങ്. ഐപിഎല്‍ വാതുവയ്പ് വിവാദത്തിന്റെ പേരില്‍ ബിസിസിഐ വിലക്ക് നേരിടുകയാണ് ശ്രീശാന്ത്. ഐപിഎല്ലിലെ സംഭവത്തിനുശേഷം 2007 ലെ ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തും ഹര്‍ഭജനും ഒരുമിച്ച് കളിച്ചിരുന്നു. 2011 ല്‍ ഇരുവരും ഉള്‍പ്പെട്ട ടീമാണ് ലോകകപ്പ് നേടിയത്.