മോദി ഒരിക്കല്‍ പോലും ചായവിറ്റിട്ടില്ല; ‘ചായക്കടക്കാരന്‍’ സഹതാപം കിട്ടുവാനുള്ള പദവി മാത്രമാണെന്ന് പ്രവീൺ തൊഗാഡിയ
ചായക്കടക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നരേന്ദ്രമോദിക്കെതിരെ വിഎച്ച്പി മുൻ നേതാവ് പ്രവീൺ തൊഗാഡിയ രംഗത്ത്. മോദിയുമായുള്ള തന്റെ 43 വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ ഒരിക്കല്‍ പോലും അയാള്‍ ചായ വില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് തൊഗാഡിയ പറഞ്ഞു.
‘ചായക്കടക്കാരന്‍’ പ്രതിഛായ സഹതാപം കിട്ടാനുള്ള മോദിയുടെ തട്ടിപ്പ് മാത്രമാണെന്നും തൊഗാഡിയ വ്യക്തമാക്കി. മോദിയും അമിത് ഷായും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് എന്ന പേരില്‍ സംഘടനയുണ്ടാക്കി തൊഗാഡിയ വിഎച്ച്പിയില്‍ നിന്ന് പുറത്തു പോയത്.
കുട്ടിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ പ്ലാറ്റ്ഫോമുകളിലും തീവണ്ടികളിലും ചായവിറ്റതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേയും വിവരാവകാശ അപേക്ഷയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസില്‍ മോദിയ്‌ക്കൊപ്പം ഒരുമിച്ച് വളര്‍ന്ന നേതാവാണ് തൊഗാഡിയ. ആര്‍.എസ്.എസ് പ്രചാരകരായിരിക്കെ 1980 കളില്‍ തൊഗാഡിയ വി.എച്ച്.പിയിലേക്കും മോദിയെ ബിജെപിയിലും ആയെങ്കിലും തുടക്ക കാലത്ത് മോദിയെ ബിജെപിയില്‍ പിന്തുണച്ചത് തൊഗാഡിയ ആയിരുന്നു.