‘മണ്ടന്മാരായ സംഘ് അണികളെ… 2016ല്‍ പിരിച്ച 100 കോടി എവിടെ പോയി?’; ശതം സമര്‍പ്പയാമി ധനസമാഹരണത്തിനെതിരെ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍

single-img
22 January 2019

ശബരിമല കര്‍മ്മസമിതിയുടെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ശതം സമര്‍പ്പയാമി ധനസമാഹരണത്തിനെതിരെ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ.വി രാജഗോപാല്‍ രംഗത്ത്. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് 2016ല്‍ ഇത്തരത്തില്‍ പണപ്പിരിവ് നടത്തിയിരുന്നുവെന്നും, അന്ന് പിരിച്ചെടുത്ത 100 കോടിയുടെ കണക്ക് എവിടെയെന്നും രാജഗോപാല്‍ ചോദിക്കുന്നു.

കണ്ണൂരിലെ സിപിഎം അക്രമത്തില്‍ ബിജെപിക്കാര്‍ക്കു ജീവിക്കാന്‍ കഴിയുന്നില്ല എന്ന വ്യാജ പ്രചരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്താനും അത് വഴി കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖലയിലെ ബിജെപിക്കാര്‍ക്ക് കൊടുക്കാന്‍ വേണ്ടിയുമായിരുന്നു 100 കോടി ലക്ഷ്യമിട്ടു പണപ്പിരിവ് നടത്തിയതെന്നും കെ.വി രാജഗോപാല്‍ പറയുന്നു.

എന്നാല്‍ ഈ തുക നേതാക്കള്‍ അടിച്ചു മാറ്റിയെന്നും അര്‍ഹതയുളളവര്‍ക്ക് കിട്ടിയില്ലെന്നും മുന്‍ ആര്‍എസ്എസ് നേതാവും സംഘപരിവാര്‍ സംഘടനയായ ക്രീഡാഭാരതിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.വി രാജഗോപാല്‍ പറഞ്ഞു. 35 വര്‍ഷം തുടര്‍ന്ന ആര്‍എസ്എസ് ബന്ധം അവസാനിപ്പിച്ചത് ഇത് കാരണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മണ്ടന്മാരായ സംഘ് അണികളെ, ശതം സമര്‍പ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്, 2016 നവംബര്‍ 3നു ഇത് പോലെ പണം പിരിച്ചെടുക്കാന്‍ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു. അതില്‍ പങ്കെടുത്ത ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു.

അന്ന് പരിവാര്‍ സംഘടനയായ ക്രീഡഭാരതിയുടെ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആയതിനാല്‍ ഈ കണ്‍വെന്‍ഷനില്‍ ഞാനും ഒരംഗം ആയിരുന്നു. അന്ന് കണ്ണൂരിലെ മാര്‍ക്കിസ്റ്റ് അക്രമത്തില്‍ ബിജെപിക്കാര്‍ക്കു ജീവിക്കാന്‍ കഴിയുന്നില്ല എന്ന വ്യാജ പ്രചരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്താനും അത് വഴി കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖലയിലെ ബിജെപികാര്‍ക്ക് കൊടുക്കാന്‍ വേണ്ടി 100 കോടി ലക്ഷ്യമിട്ടു പണപ്പിരിവ് നടത്താന്‍ ഈ കണ്‍വെന്‍ഷനില്‍ ആഹ്വാനം ഉണ്ടായി…..

അങ്ങിനെ ലോകം മുഴുവന്‍ ഇന്ത്യന്‍ പണക്കാരില്‍ നിന്നും മറ്റുമായി 100കോടിക്കു മേല്‍ പണം RSS bjp നേതാക്കള്‍ പിരിച്ചെടുത്തിട്ടുണ്ട്…..അതിനു വേണ്ടി മാത്രമായിരുന്നു ജനരക്ഷയാത്രകള്‍ സംഘടിപ്പിച്ചത്. ഈ തട്ടിപ്പിലൂടെ കുറച്ചു നേതാക്കള്‍ പല ബിസ്സിനെസ്സിലും പാര്‍ട്ണര്‍മാര്‍ ആയതായിട്ടാണ് മനസ്സിലായത്……

വയനാട്ടിലും തമിഴ്‌നാട്ടിലുമായി നിരവധി സ്വത്തുക്കള്‍ ഇക്കൂട്ടര്‍ സ്വന്തമാക്കി എന്നു പറയപെടുന്നു…..പല അക്രമങ്ങളും കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കള്‍ ആസൂത്രണം ചെയ്യുന്നതാണെന്നു ഈ കണ്വെന്‍ഷനിലൂടെ മനസ്സിലായി. ഈ കോടികളുടെ പിരിവിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ ഒരിക്കല്‍ പോലും ഈ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയോ ഓഡിറ്റ് ചെയ്യു കയോ ചെയ്തിട്ടില്ല.

സംഘ പരിവാര്‍ കേരളത്തില്‍ അണികളെ ചുഷണം ചെയ്യാന്‍ വേണ്ടി മാത്രമാണ് അക്രമപരമ്പരകള്‍ അഴിച്ചു വിടുന്നത്…..കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബ് നിര്‍മ്മിക്കുമ്പോള്‍ അടക്കം വികലാന്‍ഗരായ ബിജെപി പ്രവര്‍ത്തകരെ വെച്ച് ഡല്‍ഹിയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു….

അതെ മാസം തന്നെ പല സ്റ്റേറ്റുകളിലും പണപ്പിരിവ് നടത്തി കോടികള്‍ സമ്പാദിച്ച ഇവര്‍ ഒരു രൂ പ പോലും അക്രമത്തിനു ഇരയായവര്‍ക്കു കൊടുത്തില്ല. കലാപങ്ങളും മഹായാഗങ്ങളും ആണ് ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ പണപ്പിരിവിനുള്ള വേദിയാകുന്നത്. ജനാധിപത്യ സംവിധാനം ഇല്ലാത്തതിനാല്‍ കണക്കു അവതരിപ്പിക്കേണ്ടി വരില്ല….

ഇതിന്റെ ഒരു തുടര്‍ച്ചയാണ് ശതം സമര്‍പ്പയാമി പോലുള്ള തട്ടിപ്പുകള്‍……ഇത് മനസ്സിലായപ്പോള്‍ ആണ് 35 വര്‍ഷത്തെ സംഘപരിവാര്‍ ബന്ധം ഞാനും ഭാര്യയും വിട്ടത്…അന്ന് സ്റ്റേജില്‍ ഉണ്ടായിരുന്ന ck ജാനു മുതല്‍ പലരും ഈ മാഫിയ ബന്ധം വിട്ടെറിഞ്ഞിട്ടുണ്ട്……….അത് കൊണ്ട് അണികളെ പഴയ പിരിവിന്റെ കണക്കുകള്‍ എവിടെ എന്നു നിങ്ങള്‍ ഒന്ന് ചോദിച്ചു നോക്കണം….അപ്പോള്‍ നിങ്ങള്‍ക്ക് അറിയാം ഈ തട്ടിപ്പുകള്‍……

മണ്ടന്മാരായ സംഘ് അണികളെ,ശതം സമർപ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്,2016 നവംബർ 3നു ഇത് പോലെ പണം പിരിച്ചെടുക്കാൻ…

Posted by Rajagopal Kunchin Veettil on Monday, January 21, 2019