നടിയെ ആക്രമിച്ച കേസ്; ഒരാഴ്ച്ചത്തെ സാവകാശം വേണമെന്ന് നടന്‍ ദിലീപ്

single-img
22 January 2019

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു മറുപടി നല്‍കാനാണ് ദിലീപ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുള്ള മെമ്മറി കാര്‍ഡ് നടന്‍ ദിലീപിനു നല്‍കിയാല്‍ ദുരുപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. നടിക്ക് സ്വകാര്യത സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം മാനിക്കണം. ദൃശ്യങ്ങള്‍ ദിലീപും അഭിഭാഷകനും 2 തവണ കണ്ടതാണ്. ഇനിയും കാണുന്നതിനു തടസമില്ല.

എന്നാല്‍, പകര്‍പ്പ് തൊണ്ടിമുതലാണ്. അത് അവര്‍ക്കു നല്‍കാന്‍ പാടില്ല. ആദ്യ ഭാര്യ, ആക്രമിക്കപ്പെട്ട നടി, അന്വേഷണ ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ക്കെതിരെ ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിചാരണ വൈകിപ്പിക്കാനാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ പുതിയ അപേക്ഷ.

അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസില്‍ ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീന്‍ പി.റാവലിനെ പ്രോസിക്യൂഷന്‍ നിയോഗിച്ചിരുന്നു.