കേരളം ചരിത്ര വിജയം നേടിയതിന് പിന്നാലെ പിച്ചിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് നായകന്‍ പാര്‍ഥിവ് പട്ടേല്‍

single-img
17 January 2019

രഞ്ജി ട്രോഫിയില്‍ കേരളം ചരിത്ര വിജയം നേടിയതിന് പിന്നാലെ കൃഷ്ണഗിരിയിലെ പിച്ചിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് നായകന്‍ പാര്‍ഥിവ് പട്ടേല്‍ രംഗത്ത്. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന് അനുയോജ്യമായ രീതിയിലായിരുന്നില്ല കൃഷ്ണഗിരിയിലെ പിച്ചൊരുക്കിയത്. പിച്ചിന്റെ സ്വഭാവം എല്ലാവരും കണ്ടതാണ്. ഇക്കാര്യത്തില്‍ മാച്ച് റഫറിക്ക് പരാതി നല്‍കുന്ന കാര്യം ടീം ആലോചിക്കുമെന്നും പാര്‍ഥിവ് പട്ടേല്‍ വ്യക്തമാക്കി.

പേസര്‍മാര്‍ക്ക് പിന്തുണ നല്‍കിയ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു. ആദ്യ ദിനം മുതല്‍ തന്നെ പേസ് ബൗളര്‍മാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയില്‍ ബേസില്‍ തമ്പി രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും സന്ദീപ് വാര്യര്‍ നാലും വിക്കറ്റ് വീഴ്ത്തി. ഇരുവരും ചേര്‍ന്ന് രണ്ട് ഇന്നിങ്‌സുകളിലുമായി നേടിയത് എട്ടു വിക്കറ്റുകളാണ്. രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്തിനെ വെറും 81 റണ്‍സിന് പുറത്താക്കിയാണ് കേരളം വിജയം ആഘോഷിച്ചത്.